Posts

ഓർമ്മ

മനസ്സിന്റെ മണിചെപ്പിൽ ഒരായിരം കവിതകൾ വിരിഞ്ഞു. അത് ഓർമ്മയുടെ അടിത്തട്ടിൽ നിന്നും വിരിഞ്ഞ മലരായ് മണം പരത്തി. ആർക്കും തൊട്ടുനോക്കാൻ കഴിയാത്ത മനസ്സിന്റെ ആഴങ്ങളിൽ വേരുറപ്പിച്ച അത്ഭുതചെടി. ആ ചെടിയിൽ വിരിയുന്ന പൂക്കൾക്ക് ഓരോ കാലങ്ങളുണ്ട്. അതിൽ വിരിയുന്ന പൂക്കൾക്കും ചെടികൾക്കും ഒരേ പ്രായം. അതിൽ നിമിഷസ്വപ്നങ്ങൾ ദീർഘസ്വപ്‌നങ്ങൾ. ആ സ്വപ്‌നങ്ങൾ വെളിയേറ്റവും ഇറക്കവും ഉണ്ട്. സ്വപ്നങ്ങളും ദുഖങ്ങളും ആ വേലിയേറ്റത്തിലും ഇറക്കത്തിലും പങ്കാളികളാകുന്നു. രാവും പകലും പോലെ, നന്മയും തിന്മയും പോലെ, അകലവും അടുപ്പവും പോലെ എന്തിനേറെ ജീവന്റെ തുടിപ്പും മരണത്തിന്റെ തുടിപ്പും പോലെ. എല്ലാം ഒന്നിനൊന്നിനോട് ചേർന്നുനിൽക്കുന്നു. ആർക്കും വേർതിരിക്കാനാവാത്ത ജീവൻ മുതൽ മരണം വരെ വേർപിരിയാത്ത അഭേദ്യമായ എന്തെല്ലാമോ? നമ്മെ തൊടുന്നു നമ്മിൽ വസിക്കുന്നു നമ്മോടൊത്തു യാത്രചെയ്യുന്നു. നമ്മെ നാമായി ഒന്നു ചേർക്കുന്നു. ഞാനും നീയും നാമാകുന്ന സമൂഹവും എല്ലാം അറിയുന്നു, എന്നു നിനയ്ക്കുന്നു, എന്നാൽ നാം ഒന്നും അറിയുന്നില്ല."കാലത്തിന്റെ മാറ്റങ്ങൾ നമ്മെ അറിയിക്കുന്നു". സൃഷ്ടവിന്റെ മുൻപിൽ സൃഷ്ടി വെറും "പൂജ്യം "എന്ന്!

പ്രകൃതി

പ്രഭാത കാഴ്ചയിലേക്ക് എന്റെ മനസ്സിന്റെ ക്യാമറ കണ്ണുകൾ തുറന്നു,പ്രഭാതം അതിമനോഹരമായിരിക്കുന്നു. എല്ലാ ജീവജാലങ്ങളും തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. വെള്ളിനൂലുകൾ പാകി സുന്ദരമായിരിക്കുന്ന ആകാശവിതാനത്തിൽ പക്ഷികൾ കൂട്ടം കൂട്ടമായി പറന്നു നീങ്ങികൊണ്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും അതൊരു അത്ഭുതകാഴ്ചയായി മനസിനെ തൊട്ടുണർത്തുന്നു. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒറ്റക്കും ചെറുതും വലുതുംമായ കൂട്ടങ്ങളായി പക്ഷികൾ പറന്നുനീങ്ങുന്നു. അവരുടെ ഏകത്വം എന്റെ കണ്ണുകൾക്ക്‌ കൗതുകമായിമാറി. അവർ പറന്നുനീങ്ങുമ്പോൾ ഒരു വീഡിയോ കാഴ്ച്ചയിൽ എന്നപോലെ അവരുടെ രൂപഘടന വ്യത്യസമായികൊണ്ടിരിക്കുമ്പോഴും അവർ തങ്ങളുടെ ഗതാഗതപാതയിൽ കൃത്യത പാലിക്കുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു എനിക്കും ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ!ഉടനെ ഞാൻ എന്റെ മനസിന്‌ രണ്ടു ചിറകുകൾ വച്ചു പറന്നുയർന്നു ഈ ഭൂമിയിലെ എല്ലായിടങ്ങളിലും യാത്രചെയ്തു. ചില ഇടങ്ങളിൽ രാവ്, ചില ഇടങ്ങളിൽ പകൽ, രാജ്യം രാജ്യങ്ങൾ വ്യത്യസ്തത, ദേശം ദേശങ്ങൾ വ്യത്യസ്‌തത, പെരുമാറ്റ രീതികളിൽ വ്യത്യസ്തത...... ഭൂമി, സൂര്യൻ, ചന്ദ്രൻ, അന്തരീക്ഷവിതാനം,മലനിരകൾ, കാനനചോലകൾ..

ചെറുകഥ - സ്നേഹ ചങ്ങല 💞

Image
സ്നേഹ ചങ്ങല        ഞാന്‍ എങ്ങോട്ടോ നടന്നുകൊണ്ടേയിരുന്നു …   എന്റെ നടത്തം വേഗത കൂടുതലോ കുറവോ എന്നൊന്നും എനിക്കറിയില്ല ? ഞാന്‍ ചിന്തിച്ചു എങ്ങോട്ടുപോകുന്നു ?, അറിയില്ല. എന്റെ കാലടികള്‍ക്ക്  എന്റെ ചിന്തകളുമായി യാതൊരു ബന്ധവും ഇല്ലായെന്ന് തോന്നി. രാത്രിയുടെ യാമങ്ങളില്‍   പതിയിരിക്കുന്ന - അക്രമങ്ങളിലേയ്ക്ക്  എന്റെ ചിന്തകള്‍ ഓടിമറഞ്ഞു. ഭയത്തോടുകൂടി ഞാന്‍ റോഡിനരികിലൂടെ അധിവേഗം നടന്നു. നിരത്തിലൂടെ   ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും, എന്നെ ശ്രദ്ധിക്കുന്നവരുടെ കണ്ണുകളും എന്നെ കൂടുതല്‍ ഭയപ്പെടുത്തി. അപ്പോഴും എന്റെ പ്രവര്‍ത്തനത്തിനും, ചിന്തയ്ക്കും, ആലോചനയ്ക്കും ഒരു ബന്ധവും ഇല്ലായെന്നുള്ളത് എന്നെ വീണ്ടും ഭയത്തിലേയ്ക്ക് നയിച്ചു. ഞാന്‍ തിരിച്ചറിഞ്ഞു എന്നെ നിയന്ത്രിക്കുവാന്‍ പറ്റാത്ത എന്റെ ശോചനീയാവസ്ഥ ! പരസ്പരം ബന്ധമില്ലാത്ത എന്റെ അവസ്ഥകളെ നിയന്ത്രിക്കുവാന്‍ ഒന്‍പത്(9) വയസ്സുകാരി എന്റെ കൈകളില്‍ മുറുകെപ്പിടിചു. ഒരു സ്നേഹത്തിന്റെ നനുത്ത സ്പര്‍ശനം - അവള്‍ എന്നെ കരുതലോടെ, എന്റെ ഭവനത്തില്‍ എത്തിച്ചു. ഞാന്‍ സുരക്ഷിതയായതുപോലെ തോന്നി . മനുഷ്യ ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന സ്നേഹത്തിന്റെ ചങ

കവിത - പരിശുദ്ധത്മാവേ പ്രഭാത വന്ദനം🙏

              പരിശുദ്ധാത്മാവേ പ്രഭാത വന്ദനം     ഞാന്‍ ഉണര്‍ന്നു പ്രഭാതത്തില്‍.     എന്‍ പഞ്ചേന്ത്രിയങ്ങള്‍ ഗ്രഹിച്ചു പ്രഭാതത്തെ.     ഞാന്‍ ഉണര്‍ന്നു പ്രഭാതത്തില്‍.     എന്‍ ഹൃദയം ഗ്രഹിച്ചു ആത്മാവിന്‍ തേങ്ങല്‍.     എന്‍ ഹൃദയം     ഉയര്‍ന്നു പിതാവിലേക്കും പുത്രനിലേക്കും     പരിശുദ്ധാത്മ ചൈതന്യത്തിലേക്കും.     ഞാന്‍ കേട്ടു ജപമാല മണികള്‍ എന്‍ ഹൃദയത്തില്‍.     ഞാന്‍ അറിഞ്ഞു എന്‍ നാവിന്‍ ചലനം.     ഞാന്‍ അറിഞ്ഞു എന്‍ കണ്‍കളില്‍ ആത്മീയ തിളക്കം.     ഞാന്‍ അറിഞ്ഞു എന്നെ പുതപ്പിക്കുന്ന പരിശുദ്ധി തന്‍ നിറവ്.     തണുപ്പായ് കാറ്റായി   തലോടലായി സ്നേഹമായി ആത്മ ചൈതന്യമായ് ,     ഓ എന്‍ ജീവന്റെ തുടിപ്പായി!     പരിശുദ്ധാത്മ ചൈതന്യമേ ഈ പ്രഭാതം അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു ഞാന്‍.                                                                                            -  ബ്ലെസ്സി                                                      

അനുഭവക്കുറിപ്പ് - എങ്ങനെ സ്നേഹിക്കാതിരിക്കും ❤️

എങ്ങനെ സ്നേഹിക്കാതിരിക്കും ഇന്നലെ കൂട്ടിവെച്ച കുറേ അധികം വേദനകളുമായി പ്രഭാതത്തില്‍ ഞാന്‍ ഉണര്‍ന്നു. ആ വേദനകളുമായി കുറച്ചു നിമിഷങ്ങള്‍ തള്ളി നീക്കി. എന്റെ മനസ്സിന്റെ ഭാരം കുറക്കുവാനും , ശരീരത്തിന്റെ ഉന്മേഷത്തിനായും തെരുവിലേക്ക് നടക്കാനിറങ്ങി. സാധാരണയില്‍ കവിഞ്ഞ ഒരു കാഴ്ചകളും തെരുവിലില്ലായിരുന്നു. തമിഴ് തെരുവിനെ അലങ്കരിച്ചുകൊണ്ടു പാതയുടെ ഇരുപുറങ്ങളിലും നില്‍ക്കുന്ന പച്ചപ്പശിമയാര്‍ന്ന വൃക്ഷങ്ങളും , ചെടികളും. ചുവപ്പും , മഞ്ഞയും , റോസ് നിറങ്ങളിലുമുള്ള പൂക്കളും , അങ്ങിങ്ങ് തന്റെ പ്രഭാവത്തെ വേറിട്ട്‌ തെളിയിച്ചുകൊണ്ട് വെള്ളനിറ പൂക്കളും. പ്രഭാതത്തില്‍ നനുത്ത തലോടലുമായി എന്നെ ഇടതടവില്ലാതെ തഴുകികൊണ്ടിരുന്ന കുളിര്‍തെന്നല്‍. ആരും പറയാതെ , ആരുടെ അനുവാദത്തിനും കാത്തിരിക്കാതെ എല്ലാറ്റിനെയും - മനുഷ്യരെയും , പക്ഷികളെയും , മൃഗങ്ങളെയും , വൃക്ഷങ്ങളെയും , എന്തിനേറെ തെരുവില്‍ നിരനിരയായ് കിടക്കുന്ന വാഹനങ്ങളിലും - ഒരു പോലെ തന്റെ  സ്വാന്തനം നല്‍കി പ്രഭാതത്തിന്റെ കുളിര്‍മയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടും കടന്നു പോയിക്കൊണ്ടേയിരുന്നു. ഉടനെ എന്റെ മനസ്സിന്റെ ഭാരം കുറച്ചു കുറഞ്ഞതുപോലെ തോന്നി. ഈ അനുഭവം എന്റെ ചിന്ത

ചെറുകഥ - ഭാര്യ👰

ഭാര്യ പകല്‍ മുഴുവനുമായുള്ള ജോലിഭാരത്തില്‍ നിന്നും അയാള്‍ സന്ധ്യാ വേളയില്‍ ഭവനത്തിലേയ്ക്ക്‌ തിരിച്ച്‌ വന്നു. വീട്ടിലെത്തി അല്പം സമാധാനം കണ്ടെത്താം , അയാള്‍ വിചാരിച്ചു. അയാള്‍ വീട്ടിലെത്തുമ്പോള്‍ സമയം ഏഴര. “ വേഗം കുളിച്ചു വാ മക്കളേ ” ട്യുഷന് പോയി വന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടികളോടുള്ള  ഭാര്യയുടെ ശകാരം അയാള്‍ ഉച്ചത്തില്‍ കേട്ടു. ഉടനെ പുറത്തു കാലടി ശബ്ദത്തിനായി കാത്തിരുന്നതു പോലെ കോളിംഗ് ബെല്‍ മുഴുങ്ങുന്നതിനു മുന്‍പേ അവള്‍ പുഞ്ചിരിയോടെ വാതില്‍ക്കലെത്തി. “ ഫ്രെഷായിക്കോളൂ , ഞാന്‍ ചായ കൊണ്ടുവരാം ” എന്ന് പറഞ്ഞ് അവള്‍ അകത്തേക്ക് പോയി. അയാള്‍ ഒരു നിമിഷം അവളെ നോക്കി നിന്നിട്ട് മുറിയിലേയ്ക്ക് പോയി. കുളിച്ചു വന്നപ്പോഴേയ്ക്കും ഒരു കപ്പ്‌ ചായയുമായി അവള്‍ വന്നു. ഉടനെ കുട്ടികളെ ഒന്ന് ശ്രദ്ധിച്ചിട്ടു വരാമെന്നു പറഞ്ഞുകൊണ്ടേ അവള്‍ അടുകളയിലേയ്ക്ക് പോയി. കുട്ടികളുടെ തമാശകളും പരാതികളും ഇടയ്ക്കു കേട്ടു. എട്ടുമണി ആയപ്പോള്‍ അവളുടെ ശബ്ദം , “ അത്താഴം റെഡി ”. കുട്ടികള്‍ മൂവരും ഊണുമേശയില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു. അയാള്‍ അവളെ അന്ന് പ്രത്യേകമായി ശ്രദ്ധിച്ചു ,

ചെറുകഥ - അനുഭവപാഠം

അനുഭവപാഠം ഞാന്‍ ചിന്തിച്ചു , ഞാന്‍ ആരാണ് ? എല്ലാവരെയും പോലെ ഒരുവള്‍. എല്ലാ മനുഷ്യരെയും പോലെ  ഒഴുക്കിനൊത്ത് നീന്തുന്നവള്‍. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്ന മനുഷ്യ ജീവിതം. ഞാന്‍ ചിന്തിച്ചു, അവള്‍ ആരാണ്? എന്റെ ഉറ്റ കൂട്ടുകാരി അനിതയോ ? അങ്ങനെയൊരു പേര് എന്റെ ഓര്‍മയില്‍ പോലും ഇല്ലല്ലോ ? ഞാന്‍ ആരെക്കുറിച്ച് ചിന്തിക്കുന്നു. എന്റെ ചിന്തകള്‍ക്കിടയില്‍ അനിതയെ ഞാന്‍ എനിക്കഭിമുഖമായി നിറുത്തി. ഞാന്‍ ചോദിച്ചു നീ എന്നെ അറിയുമോ ? അപ്പോള്‍ അവള്‍ പറഞ്ഞു , നാലാം ക്ലാസ്സില്‍ ടീച്ചറിന്റെ അടി വാങ്ങിയപ്പോള്‍ നീ എങ്ങി എങ്ങി കരഞ്ഞപ്പോള്‍ എന്റെ അപ്പ എനിയ്ക്ക് വാങ്ങിതന്ന  മിഠായി  രണ്ടായി മുറിച്ചു പകുതി നിനക്ക് തന്നത് ഒഴുകുന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട് നീ വാങ്ങി വായിലിട്ടു നുണഞ്ഞത് നീ മറന്നുവോ ? അവള്‍ ആ കഥ ഓര്‍മ്മപ്പെടുത്തുമ്പോള്‍ എന്റെ കണ്‍കോണുകളില്‍ കണ്ണുനീര്‍ത്തുള്ളി തളം കെട്ടി. ഞാന്‍ ചിന്തിച്ചു, ആരോടാണ് ഞാന്‍ സംസാരിക്കുന്നത് ഇത്രയും ഹൃദയ സ്പര്‍ശിയായി? ചിന്തകളും ഓര്‍മകളും കണ്ടുമുട്ടി സംസാരിച്ചതല്ലേ , മണ്ടി. - ബ്ലെസ്സി.